2016 ജൂലൈ 7, വ്യാഴാഴ്‌ച

പാര്‍ട്ടിയില്‍ ഗ്രൂപ്പിസം അനുവദിക്കില്ല, ഗ്രൂപ്പ് കളിക്കേണ്ടവര്‍ക്ക് പാര്‍ട്ടി വിടാം: രാഹുല്‍ ഗാന്ധി



#TheIndianTelegram
പാര്‍ട്ടിയില്‍ ഗ്രൂപ്പിസം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. പാര്‍ട്ടിയാണ് വലുത്, അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നാല്‍ മതിയെന്നും ഗ്രൂപ്പ് കളിക്കണമെന്നുള്ളവര്‍ക്ക് പാര്‍ട്ടി വിടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ പിന്തുണച്ചും രാഹുല്‍ രംഗത്തെത്തി. ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തി സംസാരിക്കരുതെന്നും കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കൂട്ടുത്തരവാദിത്തമാണുള്ളതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ഗാന്ധി നടത്തിയ പ്രത്യേക കൂടികാഴ്ച്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായില്ല. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും. കേരളത്തില്‍ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് പ്രായോഗികമല്ല. ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെയ്പ് അവസാനിപ്പിക്കുമെന്നും രാഹുല്‍ഗാന്ധി അറിയിച്ചു.

പാര്‍ട്ടിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 15 റഖബ്ഗഞ്ച് റോഡിലെ ‘യുദ്ധമുറി’യിലാണു യോഗം നടന്നത്. കുറച്ചുനാളായി കോണ്‍ഗ്രസ് രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും ഇവിടെയാണ്. മുന്‍പു 99 സൗത്ത് അവന്യുവായിരുന്നു പാര്‍ട്ടി ‘വാര്‍ റൂം.’ കെപിസിസി വൈസ് പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍, മുന്‍ ഗവര്‍ണര്‍മാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ എന്നിവരാണു പങ്കെടുത്തത്.

Read More at :TheIndianTelegram

ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം; എന്‍എസ്ജി സംഘം ബംഗ്ലാദേശിലേക്ക്


#TheIndianTelegram

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടു ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനായി ഇന്ത്യയുടെ ദേശീയ സുരക്ഷ സേന (എന്‍എസ്ജി)യുടെ പ്രത്യേക സംഘം ബംഗ്ലാദേശിലേക്ക് പോകും. ഇതിനായി ബംഗ്ലാദേശ് സര്‍ക്കാരിന്റെ അനുമതി സംഘത്തിനു ലഭിച്ചു. ഭീകരാക്രമണമുണ്ടായ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും.

ഭീകരാക്രമണമുണ്ടായ സ്പാനിഷ് കഫേ, കിഷോര്‍ഗഞ്ചിലെ ഈദ് പ്രാര്‍ഥനാ കൂട്ടായ്മ നടന്ന സ്ഥലം എന്നിവിടങ്ങളാണ് സംഘം സന്ദര്‍ശിക്കുക. വിശദമായ അന്വേഷണത്തിനൊപ്പം ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ബംഗ്ലാദേശിനൊപ്പം ഇന്ത്യയും നിലകൊള്ളുമെന്ന സന്ദേശവുമെത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സംഘം പുറപ്പെടും. ഭീകരപ്രവര്‍ത്തനം നേരിടാന്‍ 1984ലാണ് ഇന്ത്യ എന്‍എസ്ജിക്കു രൂപം കൊടുത്തത്.

തലസ്ഥാന നഗരമായ ധാക്കയിലെ സ്പാനിഷ് കഫേയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരിയുള്‍പ്പെടെ 20 വിദേശികളും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. കിഷോര്‍ഗഞ്ചില്‍ രാജ്യത്തെ ഏറ്റവും വലിയ ഈദ് പ്രാര്‍ഥനാ കൂട്ടായ്മയുടെ പ്രവേശന കവാടത്തില്‍ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. സ്പാനിഷ് കഫേയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

Read More at :TheIndianTelegram

2016 ജൂലൈ 6, ബുധനാഴ്‌ച

പ്രേക്ഷകരുടെ സുൽത്താൻ; മനം നിറച്ച് സൽമാൻ ,റിവ്യു വായിക്കാം

ഗോദയിലല്ല ജീവിതത്തോടാണ് സുൽത്താൻ മത്സരിക്കുന്നത്. കാളക്കൂറ്റന്റെ ചൂടും ചൂരും വാശിയുമുള്ള ഒരു സുൽത്താൻ. ഇടയ്ക്ക് അയാൾ നമ്മെ ആവേശത്തേരിലേറ്റും, പിന്നെ വികാരഭരിതരാക്കും ഇടയ്ക്കു ആർത്തു ചിരിപ്പിക്കും. എങ്കിലും ഒന്നുറപ്പ്, സിനിമ കണ്ടിറങ്ങുമ്പോൾ സുൽത്താൻ നിങ്ങളുടെ നെഞ്ചോടു ചേർന്നിട്ടുണ്ടാകും. വിജയ പരാജങ്ങൾക്കിടയിലെ ഒരു ഗുസ്തിക്കാരന്റെ ജീവിതത്തിലേക്കാണു അലി അബ്ബാസ് സഫർ നമ്മെ കൊണ്ടു പോകുന്നത്.


ആക്ഷനും പ്രണയവും വികാരങ്ങളും സമം ചേർന്ന സൂപ്പർ ബ്ലോക്‌ബ്ലസ്റ്റർ ചിത്രം. ഇങ്ങനെ വിശേഷിപ്പിക്കാം സുൽത്താനെ . 170 മിനിട്ട് ദൈർഘ്യമുണ്ടെങ്കിലും സിനിമ ഒരിക്കലും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നില്ല. കഥയിലെ മികവും തിരക്കഥയുടെ കെട്ടുറപ്പുമാണ് പ്രേക്ഷകന്റെ സുല്‍ത്താനായി ഈ ചിത്രത്തെ മാറ്റുന്നത്

Read Full Story At: Manoramaonline

ആക്ഷന്‍ തരംഗമായി സൊണാക്ഷിയുടെ അകീരാ

സൊണാക്ഷി സിന്‍ഹ നായികാ വേഷത്തിലെത്തുന്ന അകീരയുടെ ട്രൈലര്‍ പുറത്തിറങ്ങി. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ മികച്ച സംഘട്ടനരംഗങ്ങള്‍ സൊണാക്ഷി കാഴ്ച വയ്ക്കുന്നുണ്ട്.

പ്രശസ്ത തമിഴ് സംവിധായകന്‍ എ. ആര്‍ മുരുഗദോസിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണ് അകീരാ. കൊങ്കണ സെന്‍ ശര്‍മ, അനുരാഗ് കശ്യപ്തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. 

More At : Youtube

ബേവാച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി, ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്രയും

ഒരാഴ്ച മുമ്പാണ് ഹോളിവുഡ് ചിത്രം ബെവാച്ചന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ഉള്‍പ്പടുത്തിയായിരുന്നില്ല ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍. എന്നാലിപ്പോള്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്രയും മോഷന്‍ പോസ്റ്ററിലുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ക്വാണ്ടിക്ക് ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം കൂടിയാണിത്. നെഗറ്റീവ് റോളിലാണ് ചിത്രത്തില്‍ പ്രിയങ്ക എത്തുന്നത്.

Read more at: FilmiBeat

ശ്രിയ ശരണിന്റെ തിരിച്ച് വരവ്, ചിമ്പുവിന്റെ നായികയായി!!

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അന്‍ബനാവന്‍ അശരദവന്‍ അടങ്കാദവന്‍ എന്ന ചിത്രത്തിലൂടെ ശ്രിയ ശരണ്‍ കോളിവുഡിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തുന്നു. ചിമ്പുവിന്റെ നായിക വേഷം അവതരിപ്പിച്ചുക്കൊണ്ടാണ് തിരിച്ച് വരവ്. കാര്‍ത്തിയുടെ തോഴ എന്ന ചിത്രത്തിലാണ് ശ്രിയ ശരണ്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ അതിഥി വേഷമായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ ശ്രിയ നായികയാകുന്നുവെന്നതിനോട് സംവിധായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രിയ യാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞത്. മൂന്ന് ലുക്കുകളിലാണ് ചിമ്പു ചിത്രത്തിലെത്തുന്നത്. ഉടന്‍ തന്നെ ചിമ്പുവിന്റെ മൂന്ന് ലുക്കുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് പറയുന്നത്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിഞ്ഞത്. മൈസൂറും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

More News At: filmibeat

നികുതി വെട്ടിപ്പ്: ലയണല്‍ മെസിക്ക് 21 മാസത്തെ തടവുശിക്ഷ

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും തടവുശിക്ഷ. സ്‌പെയിനിലെ നികുതി വെട്ടിപ്പ് കേസില്‍ 21 മാസത്തേക്കാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. സ്പാനിഷ് കോടതിയുടെതാണ് ഉത്തരവ്. മെസി 14 കോടിയും പിതാവ് 11 കോടി പിഴ അടയ്ക്കണം. 53 ലക്ഷം ഡോളര്‍ (മുപ്പതുകോടിയോളം രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായി നികുതി വകുപ്പ് പ്രോസിക്യൂഷന്‍ വിഭാഗം കുറ്റപ്പെടുത്തിയിരുന്നു. 2006-09 കാലയളവില്‍ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വിഭാഗം വക്താവ് പറഞ്ഞു.

കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റ് ഫൈനലിലെ തോൽവിയെത്തുടർന്ന് രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ച ലയണൽ മെസ്സിയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി.ജയില്‍ ശിക്ഷ അനുഭവിക്കുന്നതില്‍ നിന്ന് ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌പെനിലെ നിയമമനുസരിച്ച് രണ്ട് വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷകള്‍ക്ക് തടവില്‍ ഇളവ് ലഭിക്കും. ഇതിനായി സ്പാനിഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. നികുതിവെട്ടിപ്പു നടത്തിയതിന്റെ പേരിൽ ആരോപണമുയർന്നതോടെ മെസ്സിയും പിതാവും 50,16,542 യൂറോ (44 കോടിയോളം രൂപ) സ്‌പെയിനിലെ നികുതി വകുപ്പിൽ അടച്ചിരുന്നു. ഫുട്ബോൾ കളിക്കാരനായ തനിക്കു സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു ധാരണയില്ലെന്നും ഇക്കാര്യത്തിൽ പിതാവിനേയും അഭിഭാഷകരേയും വിശ്വസിക്കുകയായിരുന്നെന്നും വിചാരണവേളയിൽ മെസ്സി കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Read More At : The Indian Telegram

വിംബിള്‍ഡണ്‍: ഫെഡറര്‍ സെമിയില്‍

സെന്റര്‍ കോര്‍ട്ടില്‍ ആദ്യമൊന്ന് വിറച്ചുപോയ റോജര്‍ ഫെഡറര്‍ പിന്നെ ഉശിരോടെ തിരിച്ചുവന്നു. വിംബിള്‍ഡണ്‍ ടെന്നിസിന്റെ സെമിയില്‍ പ്രവേശിച്ചു.കരിയറിലെ ഏറ്റവും മികച്ച പോരാട്ടങ്ങളില്‍ ഒന്ന് കണ്ട പുരുഷന്മാരുടെ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഒന്‍പതാം സീഡ് മരിന്‍ സിലിച്ചിനെയാണ് ഏഴ് വട്ടം കിരീടം ചൂടിയ ഫെഡറര്‍ മറികടന്നത്. സ്‌കോര്‍: 6-7 (4), 4-6, 6-3, 7-6 (9), 6-3 

നൊവാക് ദ്യോകോവിച്ച് മൂന്നാം റൗണ്ടില്‍ തോറ്റു പുറത്തായതോടെ ഇക്കുറി ഫെഡറര്‍ കിരീടം ചൂടാനുള്ള സാധ്യത ഏറെയാണെന്ന് കല്‍പിക്കപ്പെട്ടിരുന്നു.എന്നാല്‍, മുന്‍ ചാമ്പ്യനെ സിലിച്ച് ശരിക്കും വിറപ്പിക്കുന്നതാണ് കോര്‍ട്ടില്‍ കണ്ടത്. തന്റെ പരിചയസമ്പത്ത് കൈമുതലാക്കിയാണ് ഫെഡറര്‍ രണ്ട് സെറ്റില്‍ രക്ഷപ്പെട്ടത്.

ഫെഡററുടെ പതിനൊന്നാം വിംബിള്‍ഡണ്‍ സെമിയാണിത്. സെമിയില്‍ കാനഡയുടെ മിലോസ് റാവോനിച്ചാണ് ഫെഡററുടെ  എതിരാളി. ആറാംസീഡായ റാവോനിച്ച് ഇരുപത്തിയെട്ടാം സീഡായ അമേരിക്കക്കാരന്‍ സാം ക്വെറിയെ രണ്ടിനെതിരെ മൂന്ന് സെറ്റിന് തോല്‍പിച്ചാണ് ആറാം സീഡ് റാവോനിച്ച് സെമിയില്‍ എത്തിയത്

Read More News At  : Mathrubhumi

കടലിലെ വിസ്മയ ലോകം : Scuba diving at pondicherry

കോളേജ് പഠനത്തിനു ശേഷം വേലയും കൂലിയും ഇല്ലാതെ കറങ്ങി   തിരിഞ്ഞു കാണുന്ന എല്ലാ   സൈറ്റിലും ബയോ ഡേറ്റയും upload ചെയ്തു  നടക്കുന്നതിനിടയിൽ ആണ് ആദ്യമായിട്ട് scuba diving  കുറിച്ച് കേൾക്കുന്നത് .  കുറെ അന്വേഷിച്ചു . ഒരു ജോലി ആയിട്ടോ ഹോബി ആയിട്ടോ ഇതിനെ കൊണ്ട്  നടക്കാൻ പറ്റുമോ എന്ന് . എന്നാൽ ഇൻഡ്യയിൽ ആൻഡമാനിലും ഗോവയിലും മാത്രമേ കണ്ടോള്ളൂ . ഗോവയിലെ  കുറിച്ചു്  അത്ര നല്ല അഭിപ്രായം കണ്ടതുമില്ല . പിന്നെ ഉള്ളത് സിൻഗ്ഗപ്പൂരൊ മാലി ദ്വീപോ ആണ് . അങ്ങനെ അതങ്ങ് വിട്ട് ജോലിക്ക് പുറകെയുള്ള നെട്ടോട്ടം തുടർന്നു . പിന്നീട്  കോട്ടയം വാഗമണ്ണിൽ paragliding നടത്തിയതിനു ശേഷമാണു പഴയ scuba diving മോഹം വീണ്ടും ഉണർന്നത്‌ .

വീണ്ടും കുറെയേറെ അന്വേഷണത്തിന് ശേഷം ആണ് പോണ്ടിച്ചേരി നല്ലൊരു സ്ഥലമാണ്‌ എന്നറിഞ്ഞത് . പിന്നെ അങ്ങോട്ട്‌ വച്ച് പിടിക്കാനുള്ള പുറപ്പാടായി... കല്യാണം കഴിഞ്ഞതിന്റെ പിറ്റേ മാസം അങ്ങോട്ട്‌ ട്രിപ്പും ബുക്ക്‌ ചെയ്തു . കല്യാണത്തിനു ശേഷം വേറെ യാത്രകള ഒന്നും പോയിട്ടില്ലാത്തതിനാൽ നല്ല പാതിയും വരണമെന്ന് പറഞ്ഞു ബഹളം വച്ച് നടക്കുന്നുണ്ടായിരുന്നു . അവസാനം  വാമ ഭാഗത്ത്തിനെയും കൂട്ടി പോണ്ടിച്ചേരി ക്ക്  യാത്രയായി .

scuba diving  ന്റെ കാര്യം ഭാര്യയോട് പറഞ്ഞിരുന്നില്ല . പോണ്ടിച്ചേരി വളരെ മനോഹരമായ ഒരുപാട് കാണുവാൻ ഉള്ള സ്ഥലം ആണെന്ന് പറഞ്ഞ് കുറെയേറെ നുണകളുടെ പുറത്ത് ആളെയും കൂട്ടി സ്ഥലത്ത് എത്തി .  ഇവിടെ എത്തിയതിനു ശേഷമാണ് പ്രഥമ ലക്‌ഷ്യം scuba diving ആണെന്ന് ആളോട് പറഞ്ഞത് . പേടി ആണെങ്കിലും "ഞാനും വരും " എന്നാ വാക്ക് കേട്ട് പോണ്ടാട്ടിയെയും കൂട്ടി temple adventures office വന്നു register ചെയ്തു . scuba diving ൽ പരിചയം ഇല്ലാത്തതിനാൽ  Discover Scuba Diving 
 ആണ് എടുത്തത് . നീന്തൽ വശം ഇല്ലത്തവര്ക്കും  scuba diving നെ കുറിച്ച്  മനസിലാക്കുവാൻ പറ്റുന്ന കോഴ്സ് ആണിത് .

ഇതിലാദ്യം safety measures നെ കുറിച്ചു നമുക്ക് 2-3hrs പറഞ്ഞു തരും . എങ്ങനെയാണ് കടലിനടിയിലെക്ക് പോകുന്നത് , ബുദ്ധിമുട്ടുണ്ടായാൽ എങ്ങനെ communicate ചെയ്യും , pressure maintain ചെയ്യേണ്ടുന്നത് എങ്ങനെ ആണ് . ഇത്യാദി കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു തരും . ഞങ്ങളെ കൂടാതെ പിറ്റേ ദിവസത്തെ  diving ന് ചെന്നൈയിൽ നിന്ന് വന്ന വേറെ ഒരു couples  ഉണ്ടായിരുന്നു .

നുമ്മടെ ഭാര്യ ഇതെല്ലം എങ്ങനെ മനസിലാക്കും എന്നതായിരുന്നു എന്റെ പേടി. ആൾക്കണേൽ നീന്തലും വശമില്ല . എന്നാൽ എനിക്ക് മുന്നേ പൊണ്ടാട്ടി എല്ലാം പഠിച്ചു . അങ്ങനെ സുന്ദരി ആയ trainer ടെ സഹായത്തോടെ അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങൾ റൂമിലേക്ക്‌ മടങ്ങി , പിറ്റേ ദിവസത്തെ  diving നെ കുറിച്ച് ഓർത്തു  കൊണ്ട് .

രാവിലെ 6 നു തന്നെ ഞങ്ങൾ PADI temple adventures ഓഫീസിൽ എത്തി . അവടെ നിന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങൾ 2 couples കൂടാതെ 2 instructors , 1 helper, 1 ഫോട്ടോഗ്രാഫർ ആയിട്ട് diving location എത്തി . ഇന്നലത്തെ സുന്ദരി ആയിരുന്നില്ല ഇന്ന് instructor ആയിട്ട് കൂടെ ഉണ്ടായിരുന്നത് . ഒരു സായിപ്പും കന്നടിഗയും ആയിരുന്നു. സുന്ദരി ഇല്ലാത്തതിന്റെ വിഷമത്തിൽ ഞാനും ബോട്ടിൽ കയറുന്നതിന്റെ വിഷമത്തിൽ നമ്മടെ ഭാര്യയും അങ്ങനെ diving location ലേക്ക്  യാത്രയായി.

കരയിൽ  നിന്ന് ഏകദേശം 6-8 km  ദൂരെ ആണ് diving location . എന്തായാലും  കടലിൽ പോകുന്നതല്ലേ കിട്ടുന്നതായി എന്നാ മട്ടിൽ ബോട്ട് ഡ്രൈവർ ചൂണ്ടയിട്ട് മീൻ പിടുത്തവും നടത്തി . ആദ്യം diving നടത്താൻ റെഡി ആയത് തമിഴ്നാട് couples ആണ് . അത് ഒരു കണക്കിന് നന്നായി . ശരിയായ പരീക്ഷണം diving ആയിരുന്നില്ല . കടലിൽ  നിറുത്തി ഇട്ടിരിക്കുന്ന ബോട്ടിൽ ഉള്ള കാത്തിരുപ്പാണ് . നട്ടപ്പറ വെയിലത്ത് അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന ബോട്ടിൽ ഇരുന്നപ്പോൾ വയറ്റിൽ ചില ഉരുണ്ടു  കൂടൽ തുടങ്ങിയിരുന്നു . അത് എനിക്ക് മാത്രമല്ല എന്ന് മനസിലായത് വലിയൊരു ശബ്ദം  കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് . നമ്മുടെ തടിമാടനായ ഫോട്ടോഗ്രാഫർ ചർദിച്ചതാണു . അതിനു  പുറകെ എന്റെ പോണ്ടാട്ടിയും തുടങ്ങി . തൊട്ടു പുറകെ തമിഴ്നാട് ടീമുകളും . കടലിൽ ചാടിയാൽ ചർദി നില്ക്കും എന്ന് പറഞ്ഞു തമിഴ്നാട് ടീമിനെയും കൊണ്ട് instructors  പോയി .

പിന്നീട് ഏകദേശം ഒരു മണിക്കൂർ അവരെ കാത്തിരിക്കുക ആയിരുന്നു . ഒരു സമയം ഒരു ഗ്രൂപിനെ ആണ് കൊണ്ട് പോകുക . അവർ വരുന്നത് വരെ ബാക്കി ഉള്ളവർ ബോട്ടിൽ കാത്തിരിക്കണം . ഇതിനിടയിൽ  ചർദിക്കതെ ഇരിക്കാൻ ബോട്ട് ഡ്രൈവർ ഒരു പൊടിക്കൈ പറഞ്ഞു തന്നു . കടലിൽ നോക്കരുത് . അനങ്ങി കൊണ്ടിരിക്കുന്ന  എന്തെങ്കിലും,സാധനത്തിൽ നോക്കരുത് . അനങ്ങാതെ ഇരിക്കുന്ന എന്താണുള്ളത് . അവസാനം അങ്ങ് ദൂരെ കരയിൽ ഉള്ള കോടിയോ മറ്റോ കണ്ടു, അതിലും നോക്കി ഇരുന്നു .അതെന്തായാലും ഫലിച്ചു .

ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ഞങ്ങളുടെ ഊഴമായി . ഇത്രയും നേരത്തെ കാത്തിരുപ്പിന്റെ എല്ലാ ക്ഷീണവും മാറ്റുന്നാതായിരുന്നു പിന്നീടുള്ള കാഴ്ചകൾ .

suit and oxygen cylinder അണിഞ്ഞു അങ്ങനെ ഞങ്ങൾ കടലിലേക്ക് back dive നടത്തി . ചാടിയ ഉടനെ ആകെ ഒരു അസ്വസ്ഥത ആയിരുന്നു . scuba diving ൽ  ഓർക്കേണ്ട ഒരു കാര്യം മൂക്കിന്റെ കാര്യം മറക്കുക എന്നുള്ളതാണ്. ഇനി നമ്മൾ ശ്വാസം വലിക്കുന്നത് മുഴുവൻ വായിലുടെ  ആണ് .  ഇടയ്ക്കു നമ്മൾ അണിഞ്ഞിരിക്കുന്ന ഗ്ലാസിൽ വെള്ളം കയറുമ്പോൾ, മാത്രമാണ് നമ്മുടെ മൂക്ക് നമ്മൾ ഉപയോഗിക്കുന്നത് , ആ വെള്ളം കളയുന്നതിനു വേണ്ടി .

ആഴങ്ങളിലേക്ക് പോകും തോറും ചിലപ്പോൾ ചെവി വേദന അനുഭവപ്പെടും. pressure variation വരുന്നതാണ്.
അതൊഴിവാക്കാനുള്ള വിദ്യകൾ എല്ലാം തലേന്നത്തെ ക്ലാസ്സിൽ പറഞ്ഞിരുന്നു . എന്തായാലും കടലിന്റെ  അടിയിലേക്ക് പോകും  തോറും വിസ്മയകരമായ കാഴ്ചകൾ ആയിരുന്നു . ജീവിതത്തിൽ  ഒരിക്കൽ എങ്കിലും നമ്മൾ എല്ലാവരും ഇത് അനുഭവിക്കേണ്ടത് ആണ് .

ബാക്കി വിശേഷങ്ങൾ ചിത്രങ്ങൾ പറയും ......



നരക വൃത്തം - തഹാറൂഷ് ജമായ്‌ (taharrush gamea)

2011 ഫെബ്രുവരി

ഈജിപ്തിലെ വിപ്ലവത്തിന്റെ അവസാന നാളുകൾ ആയിരുന്നു അത്. ഹോസ്നി മുബാറകിന്റെ സർക്കാർ നിലം പതിക്കുമെന്ന് ഉറപ്പായി. താൻ വരുന്ന പ്രെസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നു മുബാറക് പറഞ്ഞെങ്കിലും പ്രക്ഷോഭകാരികൾ അതൊന്നും വക വച്ചിരുന്നില്ല . കെയ്‌റോ യിലെ  എല്ലാ പ്രക്ഷോഭങ്ങളുടെയും തുടക്കവും അവസാനവുമെല്ലാം തഹ്‌രീർ  സ്‌ക്വയർ ആയിരുന്നു. ഈജിപ്തിലെ എല്ലാ സമരങ്ങളുടെയും ശ്രദ്ധാ കേന്ദ്രങ്ങളിൽ പ്രധാനപെട്ടതായിരുന്നു തഹ്‌രീർ സ്‌ക്വയർ .
മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടു പിടിച്ചു ആരംഭിച്ച ഈജിപ്തിലെ ജനങ്ങളുടെ വിപ്ലവം റിപ്പോർട് ചെയ്യുവാൻ ലോകമാനം ഉള്ള എല്ലാ വാർ കറസ്പോണ്ടന്റ്സ് ഈജിപ്തിൽ എത്തിയിരുന്നു .

11 ഫെബ്രുവരി

മുബാറകിന്റെ സർക്കാർ നിലം പതിച്ചു . അർദ്ധ രാത്രിയിൽ തഹ്‌രീർ സ്‌ക്വയർ ജനലക്ഷങ്ങേലെ കൊണ്ട് നിറഞ്ഞു . അക്കൂട്ടത്തിൽ അമേരിക്കൻ ടെലിവിഷൻ റേഡിയോ നെറ്റ്‌ വർക് ആയ CBS News correspondent  ആയ ലാറ ലോഗനും ഉണ്ടായിരുന്നു . ദക്ഷിണാഫ്രിക്കൻ സ്വദേശി ആയ ലാറ , പ്രശസ്ത ആയ war correspondent  ആയിരുന്നു. തഹ്‌രീർ സ്‌ക്വയർ ശബ്ദമുഖരിതമായിരുന്നു . എല്ലായിടത്തും പാട്ടും ഡാൻസും . ജനങ്ങൾ ആഹ്ലാദത്തിന്റെ ഉന്മാദാവസ്ഥയിൽ ആണെന്ന് ലാറയ്ക്കു തോന്നി. ഇത് റിപ്പോർട് ചെയ്യുവാൻ വന്നിലിരുന്നെങ്കിൽ തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാകുമായിരുന്നു.

ലാറയോടൊപ്പം പ്രൊഡ്യൂസർ  മാക്സ് മക്ലെല്ലാൻ , ക്യാമറാമാൻ റിച്ചാർഡ് ബട്ലർ , ഒരു ലോക്കൽ ഹെൽപ്പർ , ഈജിപ്ഷ്യൻ ഡ്രൈവർ  കൂടാതെ സെക്യൂരിറ്റി ഗുർഡ് ആയി റെയ് .

ഏതാണ്ട് ഒരു മണിക്കൂറോളം നേരത്തെ ഷൂട്ടിങ്ങിനു ശേഷം അവരുടെ സംഘത്തിന്റെ ക്യാമെറ ബാറ്ററി തീരാറായിരുന്നു. അപ്പോഴാണ് ലോക്കൽ ഹെൽപ്പർ ആയ ബാഹ പറഞ്ഞത് "നമുക്കെത്രയും വേഗം ഇവിടെ നിന്ന് പുറത്തു കടക്കണം ". അയാൾ വല്ലാത്ത പരിഭ്രമത്തിൽ ആയിരുന്നു . ഈജിപ്ഷ്യൻകാരനായ ബാഹയ്ക്ക് ജനക്കൂട്ടത്തിന്റെ മുദ്രാവാക്യങ്ങളുടെ രീതി മാറിയത് മനസ്സിലായിരുന്നു.

പക്ഷെ വൈകി പോയിരുന്നു . ചുറ്റും ഡാൻസ് കളിച്ചു കൊണ്ടിരുന്നു എന്നു ലാറ വിശ്വസിച്ച ജനക്കൂട്ടം പതുക്കെ ഒരു വൃത്താകൃതിയിൽ ആയി കഴിഞ്ഞിരുന്നു . അതിനു നടുവിൽ ലാറയും സംഘവും .

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിന് മുന്നേ ആൾക്കൂട്ടത്തിൽ നിന്ന് അവളുടെ വസ്ത്രങ്ങൾ ഉരിഞ്ഞു . തടയാൻ ശ്രമിച്ചപ്പോൾ ഒക്കെ മർദിച്ചു വീഴ്ത്തി . ലാറയുടെ നിലവിളി ജനക്കൂട്ടത്തിനു വീണ്ടും ആവേശമായി . അവൾ ഉറക്കെ കരയും തോറും അവർ ചെന്നായ്ക്കളെ പോലെ ചാടി വീണു. ലാറയെ രക്ഷിക്കാൻ ശ്രമിച്ച റേയെ ജനക്കൂട്ടം തല്ലി പുറത്തേക്കെറിഞ്ഞു . ഇതിനിടയിൽ ആരോ പറഞ്ഞു ഇവൾ ജൂതനാണ് . അത് ജനക്കൂട്ടത്തിനു വീണ്ടും എരി  തീയായി .. ചിലർ മൊബൈലിൽ പടം പിടിച്ചു. മറ്റു ചിലർ മർദിച്ചു . പ്രതിഷേധിക്കുംതോറും ജനക്കൂട്ടത്തിന്റെ ആവേശം കൂടി . അവളെ എവിടേക്കും ഇവിടേക്കും വലിച്ചിഴച്ചു കൊണ്ട് നടന്നു.. പീഡിപ്പിച്ചു... താൻ മരിക്കുമെന്ന് ലാറയ്ക്കു തോന്നി. ഒന്നും രണ്ടും വയസുമുള്ള മക്കളെ ഓർത്തു ലാറ പിന്നെ പ്രതിഷേധിക്കാതെ കിടന്നു. ഇതിനിടയിൽ ചിലർ രക്ഷിക്കാൻ വരുന്നതായി കണ്ടു . ലാറയിൽ പ്രതീക്ഷ വളർന്നു . പക്ഷെ അവര്ക് ജനക്കൂട്ടത്തിന്റെ കവച്ചു മുന്നോട്ട് വരാൻ കഴിഞ്ഞില്ല. പക്ഷെ അവരിൽ ചിലർ തന്നെ ലാറയെ ആക്രമിക്കാനും വന്നപ്പോഴാണ് അത് രക്ഷകർ അല്ലായെന്നു അവൾക് മനസിലായത് .
ഒടുവിൽ 25 മിനുട്ടിനോളം ശേഷം മാധ്യമപ്രവർത്തകരാണെന്നും  രക്ഷിക്കണമ് എന്നുള്ള സംഘങ്ങളുടെ അപേക്ഷ കേട്ട് സൈന്യം എത്തി ലാറയെ രക്ഷിക്കുമ്പോഴേക്കും അവൾ മൃതപ്രായ ആയി കഴിഞ്ഞിരുന്നു . സത്യത്തിൽ അവിടെ അരങ്ങേറിയത് തഹാറൂഷ് ജമായ എന്ന വിനോദം ആയിരുന്നു . സ്ത്രീകളെ പരസ്യമായി കൂട്ട മാനഭംഗം ചെയ്യുക .

ചില രാജ്യങ്ങളിലെ സ്ത്രീ വിദ്വേഷ ചിന്താഗതി പുലർത്തുന്ന സമൂഹം ആചരിക്കുന്ന ക്രൂരമായ വിനോദമാണ് തഹാറൂഷ് ജമായ്‌ . തഹാറൂഷ് എന്നതിന്റെ അർത്ഥം പീഡിപ്പിക്കുക എന്നതാണ് .2005 മുതൽ ഈജിപ്തിൽ പലയിടങ്ങളിലായി തഹാറൂഷ് ജമായ ആവർത്തിച്ചിട്ടുണ്ട് . നൂറോ അതിലധികമോ വരുന്ന ജനക്കൂട്ടം സ്ത്രീയെ വൃത്താകൃതിയിൽ വളയുകയും ആക്രമിക്കുകയും ആണ് ചെയ്യുന്നത് . ഇതിൽ ചിലർ രക്ഷിക്കാൻ വരുന്നതായിട്ട് അഭിനയിച്ച ഇരയിൽ  പ്രതീക്ഷ വളർത്തുന്നു . ഈ ആക്രമണത്തെ ഈജിപ്തിൽ പറയുന്നത് വൃത്തത്തിനുള്ളിലെ നരകം (circle of hell) എന്നാണ് . 

2005 ൽ ഈജിപ്തിൽ തഹ്‌രീർ സ്‌ക്വയറിൽ തന്നെ പ്രതിഷേധക്കാർക്കെതിരെ പോലീസും സർക്കാർ അനുകൂലികളും തഹാറൂഷ് ജമായ്‌ നടത്തിയിരുന്നു . ഇരകൾക്കാണു നാണക്കേടുണ്ടാകേണ്ടത്, ആക്രമിക്കുന്നവർക്കല്ല എന്നതാണ് ഇവരുടെ കാഴ്ചപ്പാട്. 
ഈജിപ്തിന് പുറമെ 2016 ജനുവരിയിൽ ജര്മനിയിലും ഇത്തരം സംഭവങ്ങൾ നടന്നിരുന്നു . ഒരു മതത്തിന്റെയും വിശ്വാസത്തിന്റെയും പിന്തുണയില്ലെങ്കിലും ഈജിപ്തിൽ റംസാൻ ആഘോഷങ്ങൾക്കിടയിലും തഹാറൂഷ് ജമായ്‌ നടത്തിയിരുന്നു .







ബേണിലെ അത്ഭുതം : ലോകത്തിലെ 2 രാജ്യങ്ങളെ മാറ്റി വരച്ച ഒരു മത്സരം




ആയിരത്തി തൊള്ളായിരത്തി അമ്പതുകൾ ... രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം വീണ്ടും ശാന്തതയിലേക് നീങ്ങി കൊണ്ടിരുന്നു . ലോകമഹായുദ്ധത്തിൽ ഏറ്റവും നഷ്ടം നേരിട്ടത് ജർമനിക്ക് ആയിരുന്നു . ഒരു അർത്ഥ ത്തിൽ ജർമനി എന്ന രാജ്യമേ ഇല്ലാതായി .രാജ്യമേ വിഭജിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ കീഴിൽ ഒരു ഭാഗം . യൂറോപ്പിലെ പ്രബല കക്ഷികളായ ബ്രിട്ടൻ അമേരിക്കകീഴിൽ മറ്റൊരു ഭാഗം.  ഫ്രാൻസിന്റെ കീഴിലുമുണ്ടായിരുന്നു ഒരു ചെറിയ കഷ്ണം . അത് സാർ എന്നറിയപ്പെട്ടു.

1954 ആ വർഷമായിരുന്നു ഫുട്ബോൾ ലോകകപ്പ് സ്വിറ്റസർലണ്ടിൽ വച്ച് നടന്നത്. മാന്ത്രിക മാഗ്യാർ എന്നറിയപ്പെട്ട ഹംഗറി ടീമായിരുന്നു എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് . നാലര വർഷമായി ആരാലും തോല്പിക്കപ്പെടാതെ അജയ്യനായി ആയിരിന്നു അവരുടെ വരവ്.

4 ജൂലൈ 1954

ഗോൾ........അക്ഷരാർത്ഥത്തിൽ സ്റ്റേഡിയം ആകെ പൊട്ടിത്തെറിക്കുകയായിരുന്നു ... സ്റ്റേഡിയം മാത്രമല്ലാ ലോകം മുഴുവൻ അവിശ്വസനീയതോടെ അത് നോക്കി നിന്നു... ജർമനിയിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ആയി കഴിഞ്ഞിരുന്നു... കുറെ നാളുകളായി ജീവിതത്തിൽ ആഘോഷിക്കുവാൻ ഒന്നുമില്ലാതെ ലോകത്തിനു മുന്നിൽ ആകെ നാണം കേട്ട് ആത്മാഭിമാനം വരെ നഷ്ടപ്പെട്ടു തല കുനിച്ചു നിന്ന ജർമൻ ജനതയ്ക്ക് ജീവവായു ലഭിച്ചത് പോലെ ആയിരുന്നു അത്.. കളി തീരുവാൻ ഇനിയും 6 മിനുട്ടുകൾ ശേഷിച്ചിരുന്നെങ്കിലും ജർമനി വിജയം ആഘോഷിച്ചു തുടങ്ങിയിരുന്നു .

ലോകത്തോടൊപ്പം വിഖ്യാതമായ ഹംഗറിയുടെ മാന്ത്രിക മാഗിയാർ കൂട്ടം ഞെട്ടി തരിച്ചിരുന്നു. 88 മിനുട്ട് . ഹംഗറിയുടെ ഫ്രങ്ക് പുഷ്‌കാസിന്റെ നീക്കം . ഇടതു വിങ്ങിലൂടെ കയറി വന്ന പുഷ്കാസ് പന്ത് സ്വീകരിച്ചു കൊണ്ട് ഗോൾ പോസ്റ്റിലേക് കുതിച്ചു .. ജർമൻ പ്രതിരോധം ഒന്നും അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല.. ചെത്തി വീണ ബോൾ പോസ്റ്റിലേക്ക് ... ഗോൾ.... ഹംഗറി ശ്വാസം നേരെ വിട്ടു.. എന്നാൽ അതല്പം നേരമേ ഉണ്ടായുള്ളൂ... ഓഫ്‌സൈഡ്.... ഗോൾ അനുവദിക്കപ്പെട്ടില്ല.

ഫൈനൽ വിസിൽ .......സ്വിറ്റസർലണ്ടിലെ ബേൺ സ്റ്റേഡിയം പൊട്ടിത്തെറിച്ചു .. ജർമൻ ജനത ഒന്നാകെ തെരുവുകളിൽ ആടിയും പാടിയും നടന്നു... ലോകത്തെ മാറ്റി മറിച്ചൊരു ഫുട്ബോൾ മത്സരമായിരുന്നു അത്.. വെർൾഡ് കപ്പ് ഫൈനൽ  ... അതിലുപരി തകർന്നടിഞ്ഞു ഒരു രാജ്യം പോലുമില്ലാതായി കഴിഞ്ഞിരുന്ന ജര്മനിയുടെ ഉദയം ... ലോകം മുഴുവൻ കീഴടക്കിയ ഹംഗറി ഫുട്ബാളിന്റെ അസ്തമയം... ഒരുപാട് സംഭവഗതികളുടെ തുടക്കമായിരുന്നു അന്നത്തെ ആ ഫൈനലിന്റെ അവസാനം .

ആയിരത്തി തൊള്ളായിരത്തി അമ്പതുകൾ .. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജർമനി നാമാവശേഷമായി കഴിഞ്ഞിരുന്നു . സഖ്യ കക്ഷികൾ വീതം വച്ചെടുത്ത കഷ്ണങ്ങൾ മാത്രം . സോവിയറ്റ്  യൂണിയന് കീഴിലും യൂറോപ്യൻ രാജ്യങ്ങളുടെ കീഴിലും സാർ എന്ന പേരിൽ ഫ്രഞ്ച് സേനക്ക് കീഴിലുമായി ചിതറി കിടക്കുന്ന ചെറു കഷ്ണങ്ങളായി ജർമനി മാറിയിരുന്നു .വ്യവസായശാലകൾ എല്ലാം നശിച്ചിരുന്നു . ആത്മവിശ്വാസവും സമ്പത്തും നഷ്ടപെട്ട ജർമൻ ജനത ഒന്നിനോടും പ്രതിപാത്തിയില്ലാതെ ജീവിച്ചു പോന്നിരുന്നത് സമയം. ഹംഗറിയുടെയും സ്ഥിതി ഒട്ടു വ്യത്യസ്തം ആയിരുന്നില്ല . സോവിയറ്റ് അനുകൂല ഗവർമെന്റായിരുന്നു അക്കാലത്തു ഹംഗറി  ഭരിച്ചിരുന്നത് . എന്നാൽ ജർമനി ഇത് നിന്നു വേറിട്ട് ഫുട്ബോളിന് വളരെ അധികം വേരോട്ടം അക്കാലത്തു ഹംഗറിയിലുണ്ടായിരുന്നു . ഗവർമെന്റ് വിവിധ പദ്ധതികളിലൂടെ ഗ്രാമങ്ങളിൽ വരെ ഫുട്ബോൾ വളർത്തിയിരുന്നു . ഒരു കണക്കിന് ഗോവെര്മെന്റ് ജോലിക്കാർ  അല്ലെങ്കിൽ മിലിട്ടറിക്കാർ ആയിരുന്നു കളിക്കാർ. എല്ലാവർക്കും സൈന്യത്തിൽ റാങ്ക് ഉണ്ടായിരുന്നു. കോച്ച് തന്നെ ആയിരുന്നു ഹംഗറിയുടെ കായിക മന്ത്രി .  ഹംഗേറിയൻ ഫുട്ബാളിന്റെ സുവര്ണകാലഘട്ടം ആയിരുന്നു അക്കാലം . മാന്ത്രിക മാഗിയറുകൾ എന്നറിയപ്പെട്ടിരുന്ന  അന്നത്തെ ടീമിലെ പ്രമുഖനായിരുന്നു ഫ്രങ്ക് പുഷ്കാസ് , സാൻഡോർ കോക്സിസ് , നാൻഡോർ ഹിഡിഗ്കുട്ടി , ഗ്യുലാ ഗ്രോസിക്സ് .

മാഗ്യാറുകൾ ലോകഫുട്ബോളില് ചരിത്രം രചിച്ച കാലം. നാലര വർഷം ആരാലും തോല്പിക്കപ്പെടാതെ അപൂർവ റെക്കോർഡുമായി ആയിരുന്നു ഹംഗറി ടീം ലോകകപ്പിന് വേണ്ടി  സ്വിറ്റസർലണ്ടിൽ എത്തിയത് . ബ്രസീൽ , ഫ്രാൻസ്, ഇംഗ്ലണ്ട് ഇറ്റലി ,ഉൾപ്പെടെ 16 ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ , കപ്പ് ഉറപ്പിച്ചു കൊണ്ടായിരുന്നു ഹംഗറിയുടെ വരവ് . വിഭജിക്കപ്പെട്ടിരുന്ന ജര്മനിയിൽ നിന്നും വെസ്റ് ജർമനി ആയിരുന്നു ലോകകപ്പിൽ എത്തിയത് . യുദ്ധാനന്തരം തകർന്നടിഞ്ഞ ജര്മനിയ്ക്കു നാട്ടിൽ നിന്നും വേണ്ടത്ര സപ്പോർട് ഒന്നും ലഭിച്ചിരുന്നില്ല . ഫ്രിറ്സ് വാൾട്ടർ ആയിരുന്നു ജർമൻ ക്യാപ്റ്റൻ .

രണ്ടാം ലോകമഹായുദ്ധത്തിൽ സൈന്യത്തിൽ ചേർന്ന വാൾട്ടർ യുദ്ധാനന്തരം  റൊമാനിയ ലെ തടവുകാരെ പാർപ്പിച്ചിരുന്നിടത് അകപ്പെട്ടു. അവിടെ ഹംഗേറിയൻ സ്ലോവാക്യൻ ഗാർഡുകളോടൊപ്പം കളിച്ച വാൾട്ടർ പെട്ടെന്ന് തന്നെ ശ്രദ്ധആകുലനായി. ശേഷം അവിടെ എത്തിയ സോവിയറ്റു സൈന്യം ജർമൻ തടവുകാരെ എല്ലാം സോവിയറ്റു യൂണിയനിലേക് മാറ്റുവാൻ തുടങ്ങി. ഗുലാഗ് തടവറയിൽ പ്രവേശിക്കപ്പെട്ട തടവുകാർ ഒന്നുപോലും 5 വർഷം പോലും ജീവിച്ചിരുന്നില്ല . എന്നാൽ ഭാഗ്യം ഒരു ഹംഗേറിയൻ ഗാർഡിന്റെ രൂപത്തിൽ വാൾട്ടർ നെ തുണച്ചു .  ജർമനിക്കു വേണ്ടി വാൾട്ടർടെ കളി കണ്ടിട്ടുള്ള ഗാർഡ് , സോവിയറ്റു സേനയോട് , വാൾട്ടർ  ജർമൻ അല്ല, എന്നാൽ ഫ്രഞ്ച് അധീനതയിലുള്ള സാർ ടെറിറ്റോറി ഉള്ളതാണെന്ന് പറഞ്ഞു റഷ്യൻ തടവറ എന്ന കുരുക്കിൽ നിന്നു രക്ഷിച്ചു . ശേഷം ജർമനി യിൽ എത്തിയ വാൾട്ടർ ജർമൻ ടീമിന്റെ ക്യാപ്റ്റൻ ആയി മാറി. ആ വാൽട്ടറുടെ കീഴിലാണ് ജർമൻ ടീം ലോകകപ്പിനെത്തിയത് .

ആദ്യമായി ലോകകപ്പിന് എത്തിയ ദക്ഷിണ കൊറിയയെ 9 -0  എന്ന നിലയിൽ ഗോൾ മഴയിൽ മുക്കി കൊണ്ടാണ് ഹംഗറി വരവറിയിച്ചത് . ക്യാപ്റ്റനും  താരവുമായ പുഷ്കാസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ കോക്സിസ് ഹാട്രിക് തികച്ചു . തുർക്കിയെ 4 -1 ന് പരാജയപ്പെടുത്തിയ ജർമനിയെ ആരും അത്ര കണക്കിലെടുത്തതുമില്ല.

വെസ്റ് ജർമനിയുടെ അടുത്ത മത്സരം ഹംഗേറിയൻ ടീമുമായിട്ടായിരുന്നു . ഏവരും പ്രതീക്ഷിച്ചതുപോലെ 8 -3 നു ജർമയിയെ തകർത്തെറിഞ്ഞു കൊണ്ട് ഹംഗറി മുന്നേറി. യുദ്ധത്തിലും കളികളിലും പരാജയം എട്ടു വാങ്ങിയ ജർമൻകാർ ഫുട്ബോൾ കളി പോലും വെറുത്തു . മുൻ നിര കളിക്കാരെ പുറത്തിരുത്തി റിസേർവ് ടീമിനെ കൊണ്ട് ഹംഗറിക്കെതിരെ കളിപ്പിച്ച ജർമൻ കോച്ച് ഹെർബെർഗറിനെതിരെ രോഷം അണപൊട്ടി ഒഴുകി .

എന്നാൽ കോച്ചിന്റെ മനസ്സിൽ മറ്റൊരു സുന്ദരമായ പ്ലാൻ ആയിരുന്നു. ഹംഗറിക്കെതിരെ തന്റെ വജ്രസ്ത്രങ്ങൾ എല്ലാം ഒളിപ്പിച്ചു വച്ച ഹെർബെർജറുടെ തീരുമാനം മൂലം ജർമൻ കളിക്കാരെ പറ്റി ഹംഗറിക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ല .

ക്വാർട്ടർ ഫൈനലിൽ യൂഗോസ്ലോവിയയെ 2 -0 ന് തോൽപിച്ചു കൊണ്ട് ജർമനി യും ബെർണിലെ യുദ്ധം എന്നറിയപ്പെട്ട മത്സരത്തിൽ  ബ്രസീലിനെ 4 -2 ന് തോൽപിച്ചു കൊണ്ട് ഹംഗറിയും  സെമിഫൈനൽ  ബെർത് കരസ്ഥമാക്കി .

മുൻ ചാമ്പ്യൻ ആയ ഉറുഗ്വായ്യെ തോൽപിച്ചു കൊണ്ട് ഹംഗറി പട ഫൈനലിലേക് മാർച് ചെയ്തപ്പോൾ ഓസ്ട്രിയയെ 6 -1 ണ് തകർത്തു കൊണ്ട് ജർമനിയും എത്തി . ഫൈനലിൽ എത്തിയെങ്കിലും ജർമനിക്കു ആത്മ വിശ്വാസം ഉണ്ടായിരുന്നില്ല . ഗ്രൂപ് ഘട്ടത്തിൽ ഹംഗറി അവരെ തുരത്തിയതിന്റെ ഓര്മ ജർമൻ പടയെ വേട്ടയാടി.
ഹംഗറി ആണെങ്കിൽ എക്കാലത്തെയും ഉയർന്ന ഫോമിലും ആയിരുന്നു .

3 ജൂലൈ

ജർമൻ കോച്ച് ഹെർബെർഗറിനെ അഭിമുഖം ചെയ്യാൻ വന്ന ഹംഗേറിയൻ പത്രപ്രവർത്തകൻ , ഫൈനലിൽ ജര്മനിയുടെ വിജയ സാധ്യതാ ആരാഞ്ഞു . ഹെർബെർഗെർ പറഞ്ഞു  " നല്ല തെളിഞ്ഞ കാലാവസ്ഥാ ആണെങ്കിൽ ഹംഗറിയെ തടുക്കുവാൻ ആരാലും കഴിയുകയില്ല . കപ്പ് നിങ്ങൾക്കു തന്നെ .. എന്നാൽ മഴ പെയ്യുകാ ആണെങ്കിൽ നിങ്ങൾക്കല്പം ബുദ്ധിമുട്ടായിരിക്കും .. എന്നു മാത്രമല്ല കപ്പ് ഞങ്ങൾക്കും ആയിരിക്കും... കാരണം ഇത് ഫ്രിട്സ് വാൾട്ടർ കാലാവസ്ഥ ആണ് . "

ജർമൻ ക്യാപ്റ്റൻ വാൾട്ടർ ഇങ്ങനത്തെ ബുദ്ധിമുട്ടുള്ള  കാലാവസ്ഥകളിൽ ആയിരുന്നു തന്റെ ഏറ്റവും മികച്ച പ്രകടങ്ങൾ പുറത്തെടുത്തിട്ടുള്ളത് . പോരാത്തതിന് നഞ്ച പ്രതലത്തിൽ കളിക്കുമ്പോൾ ഹംഗേറിയൻ ടീമിനെ കളി കൈമോശം വരുന്നതും കോച്ച് ശ്രദ്ധിച്ചിരുന്നു .

4 ജൂലൈ : ഫൈനൽ ദിവസം

ടീമുകൾ സ്റ്റേഡിയം ഇത് എത്തുന്നതിനു മുന്നേ കനത്ത മഴ ബേൺ സ്റ്റേഡിയം ത്തെയും ജർമൻ ആരാധകരുടെ ഹൃദയത്തെയും നനച്ചു കൊണ്ട് പെയ്തിറങ്ങി . പൂർണമായും ഫിറ്റ് അല്ലാത്ത പുഷ്‌കാസിന്റെ കീഴിൽ ഹംഗറിയും ഫ്രിട്സ് വാൾട്ടർ ടെ കീഴിൽ ജർമനിയും കളിക്കാനിറങ്ങി. എന്നാൽ മഴയുടെ ആനുകൂല്യം പ്രതീക്ഷിച്ചിറങ്ങിയ ജർമനിയെ ഞെട്ടിച്ചു കൊണ്ട് കളി തുടങ്ങി ആറാം മിനിറ്റിൽ പുഷ്കാസ് ഗോൾ നേടി ഹംഗറിയെ മുന്നിൽ കയറ്റി.  എന്നാൽ ഹംഗേറിയൻ മുന്നേറ്റം അതു കൊണ്ട് അവസാനിച്ചില്ല . കൃത്യം രണ്ട് മിനിറ്റിനു ശേഷം  ജർമൻ പ്രതിരോധത്തിന് പറ്റിയ പിഴവിൽ നിന്നും ഹംഗറി തങ്ങളുടെ രണ്ടാം ഗോളും നേടി. പന്തുമായി മുന്നേറിയ  ഹംഗറിയുടെ സീബോര്ഡ് കൈയിൽ നിന്നും പിടിച്ചെടുത്ത പന്ത് ഗോളിക്ക് കൈമാറിയ ജർമൻ പ്രതിരോധത്തിന് പിഴച്ചു. ഗോൾ കീപ്പർ ടോണി ർക്കിന്റെ കൈയിൽ നിന്നും ലേശം തെന്നി മാറിയ പന്തിനെ സീബോർഡ് വീണ്ടും കാലുകളിൽ കോർത്തു കൊണ്ട് പോസ്റ്റിലേക് തൊടുത്തു വിട്ടു.

ജർമൻ ആരാധകർ ഹതാശരായി.. യുദ്ധത്തിലും ജീവിതത്തിലും തോറ്റ തങ്ങൾ കളികളിലും തോല്കുകയാണെന്നു അവർ വിശ്വസിച്ചു. എന്നാൽ ടൂർണമെന്റിൽ ജർമൻ ടോപ് സ്കോറെർ ആയ മുർലോക്ക് കിട്ടിയ ആദ്യ അവസരം തന്നെ മുതലാക്കി  ഹംഗേറിയൻ വല ചലിപ്പിച്ചു .2 -1 . അടുത്ത ഊഴം ഹെൽമുട് റാൻ ന്റെ ആയിരുന്നു. കോച്ച് ഹെർബേഗറിന്റെ രഹസ്യായുധമായിരുന്നു റാൻ . ഫ്രിറ്സ് വാൾട്ടർ എടുത്ത മനോഹരമായ ഫ്രീകിക്കിൽ അതിലും മനോഹരമായി റാൻ ഗോൾ നേടി . അതോടെ ജർമൻ ആരാധകർ ഉഷാറായി. തങ്ങളുടെ ടീമിന് വേണ്ടി അവർ സ്റ്റേഡിയം ഇത് ആർത്തു വിളിച്ചു.
എന്നാൽ ഹംഗേറിയൻ പട മൈതാനത്തിൽ തീ പടർത്തുകയായിരുന്നു. പുഷ്‌കാസിന്റെ നേതൃത്വത്തിൽ ഹംഗറി നിരന്തരം ജർമൻ പോസ്റ്റുകളിൽ ഭീതി വിതച്ചു. ഗോൾ എന്നു ഉറപ്പിച്ച ഒരു ഉഗ്രൻ ഷോട് പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ ജർമനി ദീർഘ ശ്വാസം വിട്ടു . കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഹംഗറിക്കു ഗോൾ ഒന്നും നേടാൻ കഴിഞ്ഞില്ല .

ഒടുവിൽ എണ്പത്തിനാലാം മിനുട്ടിൽ അത് സംഭവിച്ചു. പെനാൽറ്റി ബോക്സിനു പരാതി നിന്ന് പന്ത് സ്വീകരിച്ച റാൻ , പന്ത് ഡ്രിബിൽ ചെയ്ത കൊണ്ട് 2  ഹംഗേറിയൻ ഡിഫെൻഡറിനെ മറി കടന്നു കൊണ്ട് ഗോൾ കീപ്പർ  ഗ്രോസിക്സ് നെ വലതു വശത്തിലൂടെ പോസ്റ്റിന്റെ അരികു ചേർത്ത ഷൂട് ചെയ്തു... ഗോൾ.....ഗോൾ....ഗോൾ....
അതൊരു പുതിയ ഉദയമായിരുന്നു . എല്ലാം അവസാനിച്ചെന്ന് കരുതിയ ഇടത്ത് നിന്ന് ജർമനി എന്ന രാജ്യത്തിന്റെയും അവിടത്തെ കളിയുടെയും ഉദയം .
ഹംഗറി കിണഞ്ഞു ശ്രമിച്ചെങ്കിലും  ഗോൾ നേടാൻ സാധിച്ചില്ല . പുഷ്കാസ് വീണ്ടും ഒരു ഗോൾ നേടിയപ്പോൾ അത് ഓഫ്‌സൈഡ് ആയി. ഒടുവിൽ ജർമനി ലോക ചാമ്പ്യന്മാരായി ...ശരിക്കും അതൊരു പുത്തൻ ഉണർവായിരുന്നു ജർമൻ ജനതയ്ക്ക് . ടീം ലോകകപ്പ് നേടി എന്നായിരുന്നില്ല.. ഞങ്ങൾ ലോകചാപ്യൻ ആയി എന്നായിരുന്നു ഓരോ ജർമൻ ജനതയും പറഞ്ഞത് . യുദ്ധാനന്തരം തകർന്നടിഞ്ഞു കിടന്ന ജർമനിക്കു പറഞ്ഞറിയിക്കാവുന്നതിലും അധികം മാറ്റങ്ങൾ ആണ് ആ ലോകകപ്പ് വിജയം വരുത്തിയത് . യഥാർത്ഥത്തിൽ പലതായി വിഭജിക്കപ്പെട്ട രാജ്യം എന്നു പോലും പറയാൻ പറ്റാതിരുന്ന ഒരു രാജ്യം വീണ്ടും ജനിക്കുക ആയിരുന്നു ആ വിജയത്തിലൂടെ . ജർമൻ സമ്പത് വ്യവസ്ഥ  കുതിച്ചുയർന്നു . പുതിയ നിക്ഷേപങ്ങളും വന്നു . ജർമനിയിൽ ആകെ ഫുട്ബാൾ ക്ലബ്ബുകൾ രൂപം കൊണ്ടു . പുതിയ കളിക്കാർ ഉണ്ടായി..

എന്നാൽ നേരെ വിപരീതമായിരുന്നു ഹംഗറിയിൽ .. പല കളിക്കാരും വെറുക്കപെട്ടവർ ആയി രാജ്യം വിടേണ്ടി വന്നു . പലരുടെയും ബന്ധുക്കൾക്കു ജോലി നഷ്ടപ്പെട്ടു . സുവർണ ടീം എന്നു വിശേഷിക്കപെട്ട ഹംഗേറിയൻ ഫുട്ബാളിന്റെ പ്രതാപം അസ്തമിച്ചു തുടങ്ങി. രാജ്യം എങ്ങും പ്രക്ഷുബ്ധമാവാനും തുടങ്ങി. കമ്മ്യൂണിസ്റ് അനുകൂല ഭരണത്തിനെതിരെ എങ്ങും പ്രക്ഷോഭങ്ങളും നടന്നു . ഒടുവിൽ 1956 ലെ വിപ്ലവത്തിലേക് അത് കൊണ്ടു ചെന്നെത്തിച്ചു . അതിനു ശേഷം ഒരിക്കലും ഹംഗറി പഴയ പ്രതാപത്തിലേക് എത്തി ചേർന്നില്ല .

2  രാജ്യങ്ങളെ തന്നെ മാറ്റി മറിച്ച കളി ഇതുപോലെ വേറെ ഉണ്ടായിട്ടില്ല. ഫുട്ബോൾ എങ്ങനെ ജന ങ്ങളെയും അതു വഴി രാജ്യത്തെയും സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 1954 ലോകകപ്പ് ഫൈനൽ . ഒരു വിജയം ഒരു രാജ്യത്തിന്റെ ഉദയത്തിനു കാരണമായെങ്കിൽ ഒരു പരാജയം മറ്റൊരു രാജ്യത്തെ തകർത്തു.. 1956 ലെ വിപ്ലവത്തിൽ ആയിരക്കണക്കിനാളുകൾക് ഹംഗറിയിൽ ജീവഹാനി സംഭവിച്ചു .


ബുദ്ധൻ വീണ്ടും ചിരിക്കുന്നു : പൊഖ്‌റാൻ 2 ,സമാധാനത്തിന്റെ ആയുധം




1998 മാർച്ച്

മാർച്ചിലെ ഒരു പുതു ദിനത്തിന്റെ  ആരംഭം ... സൂര്യൻ ഉദിച്ചു തുടങ്ങാറായില്ല . മരുഭൂമിയിൽ   എവിടെയോ ഉള്ള ഒരു സ്ഥലം . മാർച്ചിൽ പതിവുള്ളതു പോലെ ഉള്ള മണൽ കാറ്റോ , മണൽ കൂമ്പാരങ്ങൾ ഉണ്ടാക്കലോ അന്നുണ്ടായിരുന്നില്ല . രാജസ്ഥാൻ മരുഭൂമികളിൽ രാത്രികളിൽ കേൾക്കാറുള്ള മാനുകളുടെ ശബ്ദം പോലും അന്നുണ്ടായില്ല .  ലോകം മുഴുവൻ ആലസ്യത്തിൽ വീണു കിടക്കുമ്പോൾ ഒരു കൂട്ടം ആളുകൾ ഇരുട്ടിന്റെ മറവിൽ വളരെ അദ്ധ്വാനത്തിൽ ആയിരുന്നു. എല്ലാവരും സൈനിക വേഷത്തിൽ ആയിരുന്നു .

ആരുടെ ഒക്കെയോ കണ്ണു വെട്ടിക്കാനുള്ള വ്യഗ്രത അവരിൽ പ്രകടമായിരുന്നു . അതോ പ്രതീക്ഷിച്ചതു പോലെ  കാര്യങ്ങൾ നീങ്ങുന്നതിന്റെ ഉന്മേഷമോ ?എല്ലാവരും സമയം  പാഴാക്കാതെ അവരവരുടെ പണി സൂക്ഷമതയോടെ ചെയ്യുന്നു. രാത്രിയുടെ ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ചെറിയ ബുള്ഡോസറുകൾ മുരളുന്നു . ചില ഭാഗങ്ങളിൽ വലിയ കുഴികൾ നിർമിക്കുന്നു.അതിലുള്ള മണ്ണുകൊണ്ട് ചെറിയ മിലിറ്ററി ട്രക്കുകൾ നീങ്ങി .

അവിടെയും ഇവിടെയും ആയി കുറെ അധികം മണൽ കൂമ്പാരങ്ങൾ രൂപപ്പെട്ടു തുടങ്ങിയിരുന്നു . അതു കണ്ടാലറിയാം ഇതു ഒരു ദിവസത്തെ പണി അല്ല എന്നുള്ളത് . കുറെ അധികം ആളുകൾ അവിടെ ഉണ്ടായിരുന്നു . എല്ലാവരും മിലിറ്ററി യൂണിഫോമിൽ .. അതിൽ ഇരുപതോളം ആളുകളെ മറ്റുള്ളവരിൽ നിന്നു വേറിട്ടു നിറുത്തിയിരുന്നു. സൈനിക വേഷത്തിൽ തന്നെ ആയിരുന്നെങ്കിലും അവരുടെ പ്രവർത്തികളിലും ജോലികളിലും മറ്റുള്ള സൈനികരിൽ നിന്നും എന്തോ ഒരു വ്യത്യാസം ഉണ്ടായിരുന്നു .

കാണാനെത്തുന്ന ദൂരത്തൊന്നും  മറ്റാരും ഉണ്ടായിരുന്നില്ല . മണൽകൂമ്പാരങ്ങൾ മാത്രം . ആ ഇരുപതു പേരും തിരക്കിട്ട പണിയിൽ ആയിരുന്നു. അതിൽ തന്നെ അവർ രണ്ടു ഗ്രൂപ് ആയിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത് . അല്പം സമയത്തിനു ശേഷം അവരവർ അവരുടെ ജോലി അവസാനിപ്പിച്ചു.
 എല്ലാം തയ്യാറായതിന്റെ സന്തോഷമോ  ഉത്കണ്ഠയോ അവരുടെ മുഖത്തു പ്രകടമായിരുന്നു . അതിലൊരാൾ തന്റെ ചുമൽ നേരെ നിവൃത്തി തല ഉയർത്തി ആകാശത്തേക്ക് നോക്കി അജ്ഞാതനായ ഏതോ ശത്രുവിനോട്  നേരെ ഉറക്കെ പറഞ്ഞു . "പറ്റുമെങ്കിൽ  ഞങ്ങളെ കണ്ടു പിടിച്ചോളൂ... " മറ്റുള്ളവർ ഉറക്കെ ചിരിച്ചു . അവർ ആസ്വദിക്കുകയായിരുന്നു അത്രയും പരിഭ്രമത്തിനിടയിലും ആരുടെ ഒക്കെയോ കണ്ണു വെട്ടിച്ചതിന്റെ തമാശയും സന്തോഷവും ...

1996-1998

തൊണ്ണൂറുകൾ രാഷ്ട്രീയ അസ്ഥിരതയുടെ കാലമായിരുന്നു  ഇന്ത്യക്കു സമ്മാനിച്ചത് . നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ ഉള്ള ഗവൺമെന്റിന് ശേഷം 1996 ൽ   അരങ്ങേറിയ ഇലക്ഷനിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല . പതിനൊന്നാം ലോകസഭാ ഇന്ത്യക്കു സമ്മാനിച്ചത് മൂന്നു പ്രധാനമന്ത്രിമാരെ ആണ് . വാജ്‌പേയിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ രൂപീകരിച്ചെങ്കിലും അതിനു ഏതാനും   ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു . അതിനു ശേഷം  എച്  ഡി  ദേവഗൗഡ പ്രധാനമന്ത്രി ആയെങ്കിലും 18  മാസത്തെ ഭരണത്തിന് ശേഷം ആ ഗവൺമെന്റും വീണു. അതിനു  ശേഷം ഗുജ്റാൾ പ്രധാനമന്ത്രി ആയെങ്കിലും ഏതാനും മാസത്തെ ഭരണത്തിന് ശേഷം അതും തകർച്ചയിലേക്ക് വീണു. ഇന്ത്യയിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പിന് കാലം ഒരുങ്ങി .

1998 ലെ ഇലക്ഷനിൽ ജയിച്ചു കൊണ്ട് വാജ്‌പേയി ഗവണ്മെന്റ് രൂപീകരിച്ചു . ഇന്ത്യയെ ഒരു പൂർണ അണ്വായുധ രാജ്യം ആക്കുമെന്നും പരീക്ഷണങ്ങൾ തുടരും എന്നും പറഞ്ഞു കൊണ്ടായിരുന്നു ബി ജെ പി ഇലക്ഷനെ നേരിട്ടത് . 1974 ലെ ആദ്യത്തെ അണ്വായുധ പരീക്ഷണത്തിന്  ശേഷം ഇന്ത്യ പൂർണ തോതിൽ ഒരു പരീക്ഷണം നടത്തിയിരുന്നില്ല . ലോക രാജ്യങ്ങളിൽ നിന്നു തന്നെ ഇന്ത്യ കടുത്ത എതിർപ്പ് നേരിട്ടിരുന്നു .ഇന്ദിരാ  ഗാന്ധിക്ക് ശേഷം  നരസിംഹ റാവു വീണ്ടും പരീക്ഷണങ്ങൾക് അനുവാദം നൽകിയിരുന്നെങ്കിലും രാഷ്ട്രീയ നിലപാടുകളുടെയും രാജ്യാന്തര എതിർപ്പിന്റെയും ഫലമായി അതെങ്ങും എത്താതെ പോവുകയായിരുന്നു .
സി ഐ എ ടെ കടുത്ത നിരീക്ഷണത്തിൽ ആയിരുന്നു അക്കാലങ്ങളിൽ ഇന്ത്യ . ആണവായുധ പരീക്ഷണങ്ങളുടെ ചെറു ലാഞ്ചന പോലും അമേരിക്ക കണ്ടെത്തുകയും അതിനെ രാജ്യാന്തര തലത്തിൽ അറിയിച്ച ഇന്ത്യയെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു .

1996 ൽ നരസിംഹ റാവുവിൽ നിന്ന് അധികാരം ഏറ്റെടുത്ത ഉടനെ തന്നെ വാജ്‌പേയി ഗവണ്മെന്റ് അണ്വായുധ പരീക്ഷണങ്ങൾ തുടരുവാനുള്ള അനുമതി നൽകിയിരുന്നെങ്കിലും ഹ്രസ്വമായ ഭരണത്തിന് ഇടയിൽ ഒന്നും നടക്കാതെ  വന്നു . 1998 ലെ ഗവൺമെന്റ് രൂപീകരണത്തിന്  ശേഷം വീണ്ടും അണ്വായുധ പരീക്ഷണങ്ങൾ തുടരുവാനുള്ള അനുമതിക്ക് ഒപ്പിട്ടു പ്രധാനമന്ത്രി.

19 മാർച് 1998

പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് , ഇന്ത്യ ആണവായുധ പരീക്ഷണങ്ങൾക് മുതിരാനുള്ള  സാധ്യതകളെ കുറിച്ച് രാജ്യാന്തര തലത്തിൽ പരാതി ഉന്നയിച്ചു . എങ്കിൽ തന്നെയും ലോക രാഷ്ട്രങ്ങൾ അതിനു അത്രക്ക് പ്രാധാന്യം നൽകിയിരുന്നില്ല . അതിനുള്ള സാധ്യതകൾ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഇതിനോടകം തന്നെ അതു കണ്ടെത്തിയേനെ . 1974 ലെ ഒന്നാം പൊഖ്‌റാൻ പരീക്ഷണത്തിന് ശേഷം സി ഐ  എ ഇന്ത്യയിലുള്ള നിരീക്ഷണം വളരെ ശക്തമാക്കിയിരുന്നു . ഇതു കൂടാതെ അമേരിക്കൻ സാറ്റലൈറ്റുകൾ ഇന്ത്യയിലെ ചെറു ചലങ്ങൾ പോലും സ്ഥിരമായി  ഒപ്പിയെടുത്തിരുന്നു . കൃത്യമായി പറഞ്ഞാൽ ഇന്ത്യയിലെ തെരുവിൽ നിൽക്കുന്ന ഒരാളുടെ കൈയിൽ ഉള്ള വാച്ചിൽ സമയം പോലും കൃത്യമായി ഒപ്പിയെടുക്കുന്ന രീതിയിൽ ആയിരുന്നു അവരുടെ പ്രവൃത്തനങ്ങൾ .

20 മാർച്ച്

പ്രധാനമന്ത്രിയുടെ ഓഫീസിൽ അതീവ രഹസ്യമായ ഒരു മീറ്റിംഗ് നടക്കുകയായിരുന്നു . പ്രധാനമന്ത്രിയെ കൂടാതെ മറ്റു കുറച്ചു പേർ  കൂടി ഉണ്ടായിരുന്നു . DRDO ചീഫ് എ പി ജെ  അബ്ദുൾകലാം, അറ്റോമിക് എനെര്ജി മേധാവി ചിദംബരം  കൂടാതെ  BARC മേധാവി അനിൽ കാകോദ്കർ , National Security Advisor    ബ്രജേഷ് മിശ്ര , അദ്വാനി എന്നിവരായിരുന്നു അവർ . യഥാർത്ഥത്തിൽ വളരെ മുൻപേ തന്നെ ഇന്ത്യ പരീക്ഷണങ്ങൾക്ക്  തയാറായിരുന്നു . എന്നാൽ അതിനുള്ള  ലഭിക്കപ്പെട്ടിരുന്നില്ല. അമേരിക്കൻ ചാര കണ്ണുകളെയും രാജ്യാന്തര എതിർപ്പുകളും വിലങ്ങു തടി തീർത്തു . അന്നത്തെ മീറ്റിങ്ങിൽ വാജ്‌പേയ് എല്ലാം ഒന്നു കൂടി ഉറപ്പു വരുത്തി . ഇന്ത്യ ഒരു അണുപരീക്ഷണത്തിനു പൂർണ തോതിൽ സജ്ജമാണെന്ന് ആ ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയെ അറിയിച്ചു .
ഏപ്രിൽ 27 എന്ന തീയതി തീരുമാനിക്കപ്പെട്ടെങ്കിലും പിന്നീട് അത് മാറ്റേണ്ടി വന്നു. എന്തെന്നാൽ അറ്റോമിക് എനെര്ജി മേധാവി ചിദംബരത്തിന്റെ മകളുടെ കല്യാണം അന്നായിരുന്നു . ഇപ്പോഴത്തെ സാഹചര്യത്തിൽ മകളുടെ കല്യാണത്തിന് അദ്ദേഹം എത്തിയില്ലെങ്കിൽ അത് പലർക്കും സംശയം വളർത്തുമെന്നതിനു ഉതകും . പ്രത്യേകിച്ച് അമേരിക്കയുടെ ചാരകണ്ണുകൾ അത് കൃത്യമായി മനസിലാക്കും . അതിനാൽ ആ തീയതി മാറ്റി വക്കപെട്ടു .

മെയ് ആദ്യാവരം തന്നെ അണ്വായുധ സാമഗ്രികളും ഉപകരണങ്ങളും BARC ന്റെ മുംബൈ ഓഫീസ് ൽ നിന്നും ജൈസാൾമീർ ആർമി കേന്ദ്രത്തിലേക്കു മാറ്റി . അവിടെ നിന്ന് അവയെല്ലാം ട്രക്കുകളിൽ പൊഖ്‌റാനിലേക് മാറ്റി.
ഇരുപതോളം ശാസ്ത്രജ്ഞരും വളരെ കുറച്ച് ആർമി ഒഫീഷ്യലും ആയിരുന്നു ഇതിനെ കുറിച്ച അറിവുള്ളവർ.
പറയുന്നു ഇന്ത്യയുടെ  പ്രതിരോധമന്ത്രിക്ക് പോലും ഈ പരീക്ഷണത്തെ കുറിച്ച അറിവുണ്ടായിരുന്നില്ല . ഇതുകൂടാതെ  പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 58 എഞ്ചിനീയർമാരും ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു . ഇവർക്കെല്ലാം ഈ പരീക്ഷണത്തിന്റെ രഹസ്യ സ്വഭാവത്തെ പറ്റി അറിവുണ്ടായിരുന്നു. ഗവർമ്മന്റിന്റെ ഇടനാഴികളിൽ പോലും ചാരന്മാർ ചിലപ്പോൾ ഒളിഞ്ഞിരിക്കുന്നുണ്ടാകും എന്നതിനാൽ ഒരു വിവരവും പുറത്തു വിട്ടിരുന്നില്ല .ഭൂമി ശാസ്‌ത്രപരമായി ഇന്ത്യയുടെ ആണവ പരീക്ഷണ സ്ഥലം , പൊഖ്‌റാൻ അത്ര സുരക്ഷിതമായ ഒന്നായിരുന്നില്ല . നീണ്ടു നിവർന്നു കിടക്കുന്ന മരുഭൂമിയിൽ നിന്നും അമേരിക്കൻ ചാര കണ്ണുകളെ കബളിപ്പിക്കുക അത്ര എളുപ്പം ആയിരുന്നില്ല . ഇതിനു മുൻപ് പലപ്പോഴും പരീക്ഷണത്തിന് മുതിര്ന്നപ്പോഴെല്ലാം അമേരിക്ക അത് കണ്ടു പിടിച്ചിരുന്നു . ഇതു കൂടാതെ ഇന്ത്യൻ ആർമിയും ശാസ്ത്രജ്ഞരും പല കോഡുകളും ഉപയോഗിച്ചിരുന്നു . 5 ബോംബുകൾ ആയിരുന്നു പരീക്ഷണത്തിന് തയാറാക്കിയിരുന്നത് . അതിലെ ഹൈഡ്രജൻ ബോംബ് ഷാഫ്റ് അറിയപ്പെട്ടത് വൈറ്റ് ഹൗസ് എന്നും അറ്റോമിക് ബോംബ് ഷാഫ്റ് താജ് മഹൽ എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത് . വൈറ്റ്  ഹൗസ് തകർന്നു എന്ന  ഒരു വാർത്ത ഡൽഹിയിൽ എത്തുമ്പോൾ അമേരിക്കൽ രഹസ്യാന്വേഷണ സംഘം അത് ചോർത്തിയാലും ഫേക്ക് ന്യൂസ് ആണെന്ന് മനസിലാക്കി അവരത് തള്ളി കളയുമെന്ന് ഇന്ത്യക്ക് വ്യക്തമായി അറിയാമായിരുന്നു .

ഇരുപത് അംഗ ശാസ്ത്രജ്ഞർ  രണ്ടു ഗ്രൂപ്പുകളായിട്ട് തിരിച്ചിരുന്നു. ആദ്യത്തെ ഗ്രൂപ് മൂന്ന് ആണവായുധങ്ങളും അടുത്ത ഗ്രൂപ്പ് 2 ആയുധങ്ങളും ആയിരുന്നു പരീക്ഷിക്കുന്നത് . എല്ലാ ആളുകളും മിലിറ്ററി യൂണിഫോം അണിഞ്ഞിരുന്നു . എല്ലാവർക്കും കോഡ് നാമവും നൽകിയിരുന്നു . ഒരുപാട് ആളുകൾ ഒരേ സമയം ജോലിയിൽ ഏർപ്പെടാതെ ഇരിക്കാൻ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയും ശ്രദ്ധിച്ചിരുന്നു . കൂടാതെ പരമാവധി ജോലികൾ രാത്രി തന്നെ ചെയ്യുവാനും തീരുമാനിച്ചു . ഒരുപാട് രഹസ്യമാക്കാതെ കുറച്ച പരസ്യമാക്കിയാൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം അത് വിശ്വസിക്കില്ല എന്നു റോ യ്ക്ക് അറിയാമായിരുന്നു .

2  ഷാഫ്റ്റുകൾക് വേണ്ടി 50  മീറ്ററിലധികം മണ്ണ് നീക്കം ചെയേണ്ടതായി വന്നു . അത്രയും മണൽകൂന കാണുമ്പോൾ സാറ്റലൈറ്റുകൾ അത് ഒപ്പിയെടുക്കും എന്നറിയാമെന്നതിനാൽ  ആ ഷാഫ്ട് നു ചുറ്റും ചെറിയ ടെന്റുകൾ സ്ഥാപിക്കുകയും "Water Position " എന്ന ബോർഡ് സ്ഥാപിക്കുകയും  ചെയ്തു .

ഒടുവിൽ ആ ദിവസം വന്നെത്തി . എല്ലാ ഷാഫ്റ്റുകളും അതാത് സ്ഥാനത് ഉറപ്പിച്ചു .
മാർച്ച് 11
ആദ്യത്തെ മൂന്ന് ബോംബുകളും തലേന്നേ സ്ഥാപിച്ചിരുന്നു . കാറ്റിന്റെയും കാലാവസ്ഥയുടെയും അവസ്ഥ അനുസരിച്ച സമയം തീരുമാനിച്ചു . രാവിലെ മുതൽ കാറ്റിന്റെ വേഗത മാറി മറിയുന്നതിനാൽ അവർ കാത്തിരുന്നു. ഒടുവിൽ വൈകുന്നേരത്തോടെ കാറ്റവസാനിച്ചു .  ഡി ആർ  ഡി  ഒ  ഉദ്യോഗസ്ഥാനായ ഡോക്ടർ  കെ സന്താനം, പരീക്ഷണം ആക്ടിവേറ്റ്  ചെയ്യുവാനുള്ള  2 കീ , സേഫ്റ്റി  ഓഫീസർ ആയ വാസുദേവ്നു കൈമാറി.എല്ലാം ഒരിക്കൽ കൂടി നോക്കിയതിനു ശേഷം അദ്ദേഹം ആ കീ ബാർക്കിന്റെയും ഡി ആർ ഡി ഓടേയും ഉദ്യോഗസ്ഥർക്ക് കൈമാറി . വൈകിട് 3 .45 നു പൊഖ്‌റാനിൽ  അനുഭവപ്പെട്ടു . അതെ ഇന്ത്യയുടെ അണുപരീക്ഷണം യാഥാർഥ്യമായി .
അബ്ദുൾകലാം , ചിദംബരം എന്നീ ശാസ്ത്രജ്ഞരും അതോടൊപ്പം ചരിത്രത്തിന്റെ ഭാഗമായി . മെയ് 13 ന് അടുത്ത 2 ബോംബുകളും പരീക്ഷിക്കപെട്ടു .

പരീക്ഷണങ്ങൾ നടന്ന ഏതാനും മണിക്കൂറുകൾക്കകം പ്രധാനമന്ത്രി ഇന്ത്യയുടെ ആണവപരീക്ഷണത്തെ കുറിച്ച് ലോകത്തെ അറിയിച്ചു . അപ്പോൾ മാത്രമാണ് അമേരിക്കയും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുടെ ആണവശേഷിയുടെ യഥാർത്ഥ വലിപ്പത്തെ കുറിച്ച് അറിഞ്ഞത് .
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന്റെ കോഡ് നെയിം ബുദ്ധൻ ചിരിക്കുന്നു എന്നായിരുന്നു . എന്തെന്നാൽ ഒരു ബുദ്ധ പൗർണമി ദിനത്തിൽ ആയിരുന്നു പരീക്ഷണം . പിന്നീട് അത് പൊഖ്‌റാൻ 1 അറിയപ്പെട്ടു . 1998 ലെ ആണവ പരീക്ഷണത്തിന്റെ പേര് ഓപ്പറേഷൻ ശക്തി എന്നായിരുന്നു .